Thursday, September 22, 2011

വിഭ്രാന്തി

കറുത്ത പുറംകുപ്പായം മനസ്സില്‍ നിഴലുകള്‍ വീഴ്ത്തിയിട്ടുണ്ടാവുമെന്നു


പറഞ്ഞാണ് ഞാന്‍ നിന്നെ വെറുക്കാന്‍ ശ്രമിച്ചത് .


നിഴലുകള്‍ അതിരിടുന്നത് എന്‍റെ പതനമാണെന്ന് ഞാന്‍ ഭയന്നു


പക്ഷേ എന്‍റെ സ്വപ്നങ്ങളില്‍ നീ അവശേഷിപ്പിച്ചത് പ്രണയം മാത്രമായിരുന്നു ,


അപ്രാപ്യമായ പ്രണയത്തിന്റെ ഹൃദയാഘാതങ്ങള്‍ ;


അതിനു ഞാന്‍ മഞ്ഞ നിറം കൊടുത്തുകൊണ്ടേയിരുന്നു .


നീ പാടിയതൊക്കെയും അപശബ്ദമെന്നു ,


നിന്റെ പുഞ്ചിരി കാപട്യമെന്ന് ,


നിന്റെ വാക്കുകള്‍ വന്ജനയെന്നു ,


ഞാനെന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ,അയാളെയും .


അയാള്‍ നിന്നെ ഗാഥഗാധം പ്രണയിക്കുകയായിരുന്നു.


അയാളുടെ നിശ്വാസങ്ങള്‍ക്ക് നിന്റെ മണമായിരുന്നു


അയാളുടെ പ്രതീക്ഷകളിലോക്കെയും നിന്റെ കണ്ണിലെ പ്രകാശമുണ്ടായിരുന്നു


കരിന്തിരി കത്തുന്ന നിലവിളക്കിന്റെ പ്രകാശം .


കഥയവസാനിച്ചു പുസ്തകമാടച്ചപ്പോഴേക്കും അയാളെന്റെ സ്വന്തമായി ;


കറുത്ത പെണ്‍കുട്ടി ,നിന്‍റെ പേരുള്ള അലേഖകള്‍ നീല മഷി പുരണ്ടിരുന്നു .



Monday, January 31, 2011

വാടാത്ത പൂക്കള്‍

നിഴലുകള്‍ക്ക് നിറം കൊടുക്കുന്നത് സ്വപ്നം
കണ്ടിരുന്നു ഒരു പെണ്‍കുട്ടി .
മുറ്റത്തു ഒരു മുല്ലവള്ളി ഉണ്ടാവുമെന്നും സുഗന്ധം
പൊഴിക്കുന്ന പൂക്കള്‍ നടവഴിയിലെങ്ങും വീണു
കിടക്കുമെന്നും അവള്‍ സ്വപ്നം കണ്ടു .
വാഴനാരില്‍ ഇഴകോര്തപ്പോഴും പൂക്കള്‍

പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ്
മുന്നില്‍ ആരോ തലേന്ന് വെച്ച ഒരു കുമ്പിള്‍ പൂക്കള്‍ കണ്ണില്‍പ്പെട്ടത് ,
വാടാത്ത പൂക്കളുടെ സുഗന്ധം
അവളെ സ്വപ്നത്തില്‍ നിന്നുണര്‍ത്തി.
പെണ്‍കുട്ടി ഓടി മുറ്റത്തു ചെന്ന് നോക്കി ,
നടവഴിയിലെ പൂക്കളെല്ലാം ആരുടെയോ
കാലിനടിയില്‍ പെട്ട് ചതഞ്ഞിരുന്നു .