Thursday, September 22, 2011

വിഭ്രാന്തി

കറുത്ത പുറംകുപ്പായം മനസ്സില്‍ നിഴലുകള്‍ വീഴ്ത്തിയിട്ടുണ്ടാവുമെന്നു


പറഞ്ഞാണ് ഞാന്‍ നിന്നെ വെറുക്കാന്‍ ശ്രമിച്ചത് .


നിഴലുകള്‍ അതിരിടുന്നത് എന്‍റെ പതനമാണെന്ന് ഞാന്‍ ഭയന്നു


പക്ഷേ എന്‍റെ സ്വപ്നങ്ങളില്‍ നീ അവശേഷിപ്പിച്ചത് പ്രണയം മാത്രമായിരുന്നു ,


അപ്രാപ്യമായ പ്രണയത്തിന്റെ ഹൃദയാഘാതങ്ങള്‍ ;


അതിനു ഞാന്‍ മഞ്ഞ നിറം കൊടുത്തുകൊണ്ടേയിരുന്നു .


നീ പാടിയതൊക്കെയും അപശബ്ദമെന്നു ,


നിന്റെ പുഞ്ചിരി കാപട്യമെന്ന് ,


നിന്റെ വാക്കുകള്‍ വന്ജനയെന്നു ,


ഞാനെന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ,അയാളെയും .


അയാള്‍ നിന്നെ ഗാഥഗാധം പ്രണയിക്കുകയായിരുന്നു.


അയാളുടെ നിശ്വാസങ്ങള്‍ക്ക് നിന്റെ മണമായിരുന്നു


അയാളുടെ പ്രതീക്ഷകളിലോക്കെയും നിന്റെ കണ്ണിലെ പ്രകാശമുണ്ടായിരുന്നു


കരിന്തിരി കത്തുന്ന നിലവിളക്കിന്റെ പ്രകാശം .


കഥയവസാനിച്ചു പുസ്തകമാടച്ചപ്പോഴേക്കും അയാളെന്റെ സ്വന്തമായി ;


കറുത്ത പെണ്‍കുട്ടി ,നിന്‍റെ പേരുള്ള അലേഖകള്‍ നീല മഷി പുരണ്ടിരുന്നു .